ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ ടി പി സെൻകുമാർ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. തനിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കൽ ആണെന്നാണ് സെൻ കുമാറിന്റെ വാദം. എന്നാൽ സെൻ കുമാർ രാഷ്ട്രീയ എതിരാളി അല്ലന്നായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞത്.
ഇത് ശരിയല്ലെന്നും താൻ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും സെൻ കുമാർ നൽകിയ റീ ജോയിനിംഗ് സത്യവാങ്മൂലത്തിൽ ചൂണ്ടികാണിക്കുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് ഈമാസം 30ലേക്ക് മാറ്റിയത്.