ചെന്നൈ: സമ്മതിദായകർക്കിടയിൽ വ്യാപകമായി പണമൊഴുക്കിയെന്നു കണ്ടെത്തിയതിനേത്തുടർന്ന് ചെന്നൈ ആർ.കെ നഗറിൽ നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. ആദായനികുതിവകുപ്പിന്റെയും, വരണാധികാരിയുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദു ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പിന് വ്യാപകമായി പണമൊഴുകിയതായി പരാതി ലഭിച്ചതിനേത്തുടർന്ന് ആദായനികുതിവകുപ്പ് വ്യാപകമായി റെയിഡുകൾ നടത്തിയിരുന്നു. തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയിഡിൽ ഒരു വോട്ടർക്ക് 4,000 രൂപ വീതം നൽകുന്നതിനായി 89 കോടി രൂപ ചിലവഴിച്ചതായി കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ഇനിയെന്നു നടത്തുമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തീരുമാനിക്കും.