ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാക് താരങ്ങളെ ഇന്ത്യയിൽ കളിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലുറച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രോ കബഡി ലീഗിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രോ കബഡി ലീഗിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രോ കബഡി ലീഗിന്റെ താര ലേലത്തിൽ പാക് താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു ഗോയലിന്റെ പ്രസ്താവന.
പ്രോ കബഡി ലീഗിന്റെ സംഘാടകർക്ക് പാക് താരങ്ങളെ ലേലത്തിൽ പങ്കെടുപ്പിക്കാം. എന്നാൽ അവരെ കളിപ്പിക്കാന്‍ സാധിക്കില്ല. പാക് താരങ്ങളെ തെരഞ്ഞെടുത്താലും അവരെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും വിജയ് ഗോയൽ വ്യക്തമാക്കി.
അടുത്തിടെ ഉണ്ടായ പാക് നടപടികളിൽ ഇരു രാഷ്ട്രങ്ങളും ത്മമിലുള്ള നയതന്ത്ര ബന്ധം തകർന്നിരിക്കുകയാണ്. പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പിന് ജൂൺ 25നാണ് തുടക്കമാകുന്നത്. പൂനേരി പൾട്ടാനും തെലുഗു ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.