കൊച്ചി: നാളെ നടക്കുന്ന കര്‍ക്കിടക വാവ് ബലിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആലുവ ശിവരാത്രി മണപ്പുറം. അവധി ദിവസം ആയതിനാല്‍ ഇത്തവണ ബലിതര്‍പ്പണത്തിന് കൂടുതൽ പേര് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ പുലര്‍ച്ചേ 4 മണിമുതലാണ് ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരേ സമയം ആയിരത്തിലിധം ആളുകള്‍ക്ക് ബലി അര്‍പ്പിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഒരേ സമയം 125പേര്‍ക്ക് തര്‍പ്പണം നടത്താവുന്ന ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന ശാന്തിമാരെ കൂടാതെ 76 ശാന്തിമാരും ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കും.
അവധി ദിവസം ആയതിനാല്‍ ഇത്തവണ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ പെരിയാറിന്റെ തീരത്ത് 200 മിറ്റര്‍ നീളത്തില്‍ താൽക്കാലിക ബാരിക്കേടുകള്‍ സ്ഥാപിക്കുന്നുണ്ട്.
ആയിരത്തിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാടെ നേവിയുടെയും അഗ്നി ശമനസേനയുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര ചികിത്സാ സംവിധാനങ്ങളും ആംബുലന്‍സ് സൗകര്യവും ഒരുക്കും.
പ്ലാസ്റ്റിക്ക് കുപ്പികള്‍ ക്യാരിബാഗുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് തീരുമാനം. ബലിതര്‍പ്പണത്തിന് മുന്നോടിയായി ദേവസ്വം ബോര്‍ഡ് നഗരസഭ ജീവനക്കാരും സുറ്റഡന്‍സ് പോലീസ് കേഡറ്റുകളും ചേര്‍ന്ന് കഴിഞ്ഞദിവസം മണപ്പുറം ശുചീകരിച്ചു.