ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രളയത്തിൽ 3 കൈലാസ യാത്രികർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ മൻഗ്താ നാലാ പ്രവിശ്യയിലാണ് സംഭവം.
വെള്ളപ്പാച്ചിലിൽ നാല് സൈനികരും 3 യാത്രികരും ഉൾപ്പടെ ഏഴുപേരെ കാണാതായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ 3 പേരുടെ മൃതശരീരം മാല്പയിൽ നിന്നും കണ്ടെത്തി.
അപകടത്തെ തുടർന്ന് കൈലാസ് മാനസസരോവർ യാത്ര നിർത്തി വെച്ചു. കാളി നദിയുടെ ജല നിരപ്പ് അനിയന്ത്രിതമായി ഉയരുന്നതും ആശങ്ക ഉയർത്തുകയാണ്.ഞായറാഴ്ച്ച ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. സംഭവത്തിൽ അൻപതോളം പേർ മരണപ്പെട്ടതായി സംശയിക്കുന്നു