ന്യൂഡൽഹി : ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടി ഇളവ് നൽകി മോദി സർക്കാർ.ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട.സ്വർണ രത്ന വ്യാപാരത്തെ കളളപ്പണ തടയൽ നിയമത്തിൽനിന്ന് ഒഴിവാക്കി. 2 ലക്ഷം വരെയുള്ള സ്വർണ്ണം വാങ്ങുന്നതിന് പാൻ കാർഡ് ഒഴിവാക്കി.
1.15 കോടി രൂപ വിറ്റുവരവുള്ളവർ 3 മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിക്കണം.കയറ്റുമതിക്കാർക്ക് ജൂലൈ,ആഗസ്റ്റ് മാസത്തിലെ നികുതി തിരിച്ചു നൽകും.സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ചേർന്ന ജിഎസ്ടി യോഗത്തിലായിരുന്നു ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുവാനുള്ള തീരുമാനിച്ചു.ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ നികുതി പരിധി 75 ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തി.പാക്കറ്റ് മാങ്ങാപ്പഴം, പാക്കറ്റ് ചപ്പാത്തി, കുട്ടികൾക്കുള്ള പാക്കറ്റ് ഭക്ഷണം, ബ്രാന്റ് അല്ലാത്ത പലഹാരങ്ങൾ, ബ്രാന്റ് അല്ലാത്ത ആയുര്‍വേദ മരുന്നുകൾ, പ്ളാസ്റ്റിക്-പേപ്പര്‍ വേസ്റ്റ്, കയറുല്‍പ്പനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ നികുതി 5 ശതമാനമാക്കി കുറച്ചു.
എ.സി-നോണ്‍ എ.സി റെസ്റ്റോറന്റുകളുടെ നികുതി 12 ശതമാനമാക്കി പരിഷ്കരിക്കുന്നതിനായി മന്ത്രിതല സമിതിക്ക് രൂപം നൽകും.ഉപയോഗിക്കുന്ന മാര്‍ബിളല്ലാത്ത കല്ലുകൾ, ഡീസൽ എൻജിൻ സാമഗ്രികൾ, മോട്ടോര്‍ പമ്പ് സാമഗ്രികൾ, ക്ളിപ്പ്, പിൻ എന്നിവയുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കി. ഈ ഉല്പന്നങ്ങളുടെ വില കുറയും.
ജിഎസ്ടി കൗൺസിലിന്റെ ഇരുപത്തിരണ്ടാമത്തെ യോഗമാണ് ഇത്തവണ ചേർന്നത്.അടുത്ത യോഗം ഗുവാഹത്തിയിൽ നടത്താൻ തീരുമാനിച്ചു.