ന്യൂഡൽഹി : ജിഡിപി വളർച്ച നിരക്കിൽ ആദ്യ പാദത്തിലുണ്ടായ കുറവ് താത്കാലികമാണെന്ന് അന്താരാഷ്ട്ര നാണയനിധി . സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുണ്ടായ താത്കാലികമായ കുറവ് മാത്രമാണ് ജിഡിപി നിരക്കിൽ ഉണ്ടായത് . അടുത്ത വർഷത്തിൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ തിരിച്ചു പിടിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ട്.
ജിഎസ്ടി യും നോട്ട് നിരോധനവും കൊണ്ട് വളർച്ച നിരക്കിൽ കുറവുണ്ടായത് താത്കാലികം മാത്രമാണ് . ഇത് പ്രതീക്ഷിച്ചതുമാണ് . എന്നാൽ ഈ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി വളർച്ചാ നിരക്ക് വരും വർഷങ്ങളിൽ ഗതിവേഗം കൈവരിക്കും . ലോക ബാങ്കും നേരത്തെ ഇതേ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
2017 ൽ 6.7 ശതമാനവും 2018 ൽ 7.4 ശതമാനവും ജിഡിപി വളർച്ച നിരക്ക് ഉണ്ടാകുമെന്നാണ് ഐഎംഎഫിന്റ കണ്ടെത്തൽ . അതേ സമയം 2018 ൽ വളർച്ച നിരക്കിൽ ഇന്ത്യ വീണ്ടും ചൈനയെ പിന്നിലാക്കും . ചൈനയുടെ വളർച്ച നിരക്ക് 6.5 ശതമാനമാകും .അതേ സമയം സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ആളോഹരി വരുമാനത്തിൽ 2023 ഓടെ 6.8 ശതമാനത്തിന്റെ വളർച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.
ജിഎസ്ടി ശരിയായ തീരുമാനമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ ഉളള എല്ലാ ആശയക്കുഴപ്പങ്ങളും താത്കാലികമാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം നേരത്തെ പറഞ്ഞിരുന്നു. ജിഡിപി വളര്‍ച്ച നിരക്കിനെ അടിസ്ഥാനമാക്കി ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കിമ്മിന്റെ പരാമർശം.
ജിഎസ്എടി നടപ്പിലാക്കിയതിലൂടെ വലിയ നേട്ടങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.ജിഡിപി വളര്‍ച്ചനിരക്ക് ഈ വര്‍ഷത്തിനുളളില്‍ ശരിയായ നിലയില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ പുരോഗതിക്കായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു