നാഗ്പൂർ: നാഗ്‍പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 205 ന് എല്ലാവരും പുറത്ത്. നാലു വിക്കറ്റെടുത്ത ആർ അശ്വിനും, മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും ഇശാന്ത് ശർമയും ചേർന്നാണ് ലങ്കൻ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്.
ശ്രീലങ്കയ്‌ക്കായി കരുണ രത്നെ 51 ഉം നായകൻ ദിനേശ് ചണ്ഡിമൽ 58 ഉം റൺസ് എടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ്.
7 റൺസ് എടുത്ത ലോകേഷ് രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.