ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുന്നവരുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് അലസിപ്പിച്ച ഗർഭസ്ഥ ശിശുവിനെ ഉദരത്തിൽ പേറി ജീവിക്കേണ്ടി വരുക.വൈദ്യശാസ്ത്രത്തിന്റെ അനാസ്ഥയുടെ വ്യക്തമായ ഉദാഹരമാണ് നാഗ്പൂരിൽ നിന്നുള്ള 52 കാരി.
സഹിക്കാനാകാത്ത വയറുവേദന മൂലമാണ് ഇവർ ആശുപത്രിയിലെത്തിയത്. 15 വർഷം മുൻപ് ഗർഭമലസിപ്പിക്കേണ്ടിവന്ന സ്ത്രീ , അന്നുമുതൽ വയറുവേദന അനുഭവിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ഛർദിലും ആരംഭിച്ചതോടെയാണ് ഇവർ ചികിൽസ തേടിയത്. സ്ത്രീരോഗവിദഗ്ധർ നടത്തിയ പരിശോധനയിൽ ഇവർ 15 വർഷം മുൻപ് ഗർഭമലസിപ്പിച്ചതായി തെളിഞ്ഞു.
അന്നനാളത്തിലും,കുടലിലും തടസ്സമുള്ളതായും കണ്ടെത്തി. കല്ലുപോലുള്ള ഒരു വസ്തു ഉദരത്തിൽ ഉള്ളതായി സ്കാനിങ്ങിലും തെളിഞ്ഞു. തുടർന്ന് നടത്തിയ താക്കോൽ ദ്വാരപരിശോധനയിലാണ് നാലുമാസം പ്രായം വരുന്ന ഗർഭസ്ഥ ശിശുവിനെ കണ്ടത്. 15 വർഷം കൊണ്ട് കല്ലു പോലെയായ ശിശുവിനെ രണ്ടു മണിക്കൂർ നീണ്ടുനിന്ന അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
അബോർഷൻ നടത്തിയ വേളയിൽ സോണോഗ്രഫി നടത്താതിരുന്നതിനാൽ കുഞ്ഞ് ഉദരത്തിൽ തന്നെയുള്ള കാര്യം അറിയാൻ കഴിഞ്ഞില്ല. സ്ത്രീ സുഖം പ്രാപിച്ചതായ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.