തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളെ അപമാനിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ സൗകര്യങ്ങളും ഉള്ള സർക്കാർ ആശുപത്രികളെ തഴഞ്ഞ് പഞ്ച നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ആരോഗ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സകൾ.
ലക്ഷങ്ങൾ ചികിത്സാ ഇനത്തിൽ ഖജനാവിന് ബാധ്യത സമ്മാനിയ്‌ക്കുന്നു എന്നതിലുപരി ലാളിത്യം പ്രസംഗിയ്‌ക്കുന്ന ആരോഗ്യമന്ത്രിയുടെ തനി നിറം കൂടിയാണ് ഇതുവഴി വ്യക്തമാകുന്നത്. ആരോഗ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സാ രേഖകൾ ജനം ടിവിയ്‌ക്ക് ലഭിച്ചു.
സ്വകാര്യ ആശുപത്രികൾക്ക് ഉപരി എല്ലാവരും സർക്കാർ ആശുപത്രികളിൽ ചികിത്സതേടണം എന്ന് നിർദ്ദേശിയ്‌ക്കുന്ന ഒരു ആരോഗ്യമന്ത്രിയെ ആണ് സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിന്റെ ഐശ്യര്യമായ് പ്രചരിപ്പിയ്‌ക്കുന്നത്. കെ.കെ ശൈലജ എന്ന മന്ത്രി ആശുപത്രി സന്ദർശിച്ചും ഡോക്ടർമാരെ പരസ്യമായി ശാസിച്ചും കഴിഞ്ഞ ഒന്നര വർഷമായ് നന്നായി ജനങ്ങൾക്ക് മുന്നിൽഅഭിനയിക്കുകയും ചെയ്യുന്നു.
കെ.കെ ശൈലജ ആരോഗ്യമന്ത്രി ആയതിന് ശേഷം ചികിത്സ ഇനത്തിൽ നടത്തിയ റിഇമ്പേഴ്സ് മെന്റിന്റെ വിശദാംശങ്ങളാണ് ജനം ടിവി പുറത്തു വിടുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സ ഉണ്ടെന്ന് അവകാശപ്പെടുന്ന ആരോഗ്യ മന്ത്രി ഈ ചികിത്സ തേടാൻ ഇന്ന് വരെ സ്വയം തയ്യാറാകുകയോ കുടുംബാഗങ്ങളെ അനുവദിയ്‌ക്കുകയോ ചെയ്തിട്ടില്ല.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യം ഉപയോഗപ്പെടുത്തിയാണ് പ്രധാനമായും മന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സകൾ. ഒരോ തവണവും പതിനായിരങ്ങളാണ് ബില്ല്. എല്ലാം ഖജനാവിൽ നിന്നും ക്യത്യമായ് റീഇമ്പേഴ്സ് ചെയ്യുന്നു.
കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ഭാസ്ക്കരനാണ് മന്ത്രിയുടെ ഭർത്താവ്. അദ്ദേഹമാണ് എറ്റവും കൂടുതൽ തവണ ചികിത്സ തേടിയ മന്ത്രി കുടുംബാംഗം. പല്ല് തേച്ച പേസ്റ്റും കട്ടം ചായയ്‌ക്കും വരെ മരുന്നാണെന്ന് ബില്ലുണ്ടാക്കി റീ ഇമ്പേഴ്സ്മെന്റ് നേടിയിരിയ്‌ക്കുന്നു മന്ത്രി എന്നതാണ് എറെ ശ്രദ്ധേയം.
https://www.youtube.com/watch?v=qMG_c-acXpY&t=52s