മുംബൈ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ഇതോടെ പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. ലങ്ക മുന്നോട്ടുവെച്ച 136 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു
രോഹിത് ശർമ (27), ശ്രേയസ് അയ്യർ (30), മനീഷ് പാണ്ഡെ (32), ദിനേശ് കാർത്തിക് (18) എം.എസ്. ധോണി (16) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യ വിജയിക്കുമ്പോള്‍ 12 പന്തില്‍ 18 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും 10 പന്തില്‍ 16 റണ്‍സുമായി ധോനിയുമായിരുന്നു ക്രീസില്‍.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തി
ൽ 135 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. അസേല ഗുണരത്നെ (36), ദസൂണ്‍ ശനങ്ക (29) സമര വിക്രമ (21) എന്നിവരാണ് ശ്രീലങ്കയെ ദേദപ്പെട്ട സ്കോറിലെത്തിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം വാഷിംഗ്ടണ്‍ സുന്ദർ ഒരു വിക്കറ്റ് നേടുകയും ചെയ്തു. കുശാൽ പെരേരയുടെ വിക്കറ്റാണ് വീഴ്ത്തിയത്. ജയ്ദേവ് ഉനദ്കട്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി