തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ആരോഗ്യവകുപ്പ് മന്ത്രി സ്വജന പക്ഷപാതവും അഴിമതിയും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ചികിത്സാ റീ ഇമ്പേഴ്‍സ്‍ർമെന്‍റിനായി മന്ത്രി വ്യാജ സത്യവാങ്‍മൂലം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഭർത്താവിന്‍റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണ്. റീ ഇമ്പേഴ്‍സ്‍മെന്‍റിന് ഖജനാവിന് നഷ്ടവും സംഭവിച്ചു. ഈ സാഹചര്യത്തിൽ അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ആരോഗ്യ മന്ത്രിയുടെ റീ ഇമ്പേഴ്സ്മെന്റ് സംബന്ധിച്ച വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
മന്ത്രി കുടുംബത്തിന്റെ ചികിത്സ പതിനായിരങ്ങള്‍ ചിലവാക്കി സ്വകാര്യ ആശുപത്രികളിലാണ് നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിയും കുടുംബവും ഉപയോഗിയ്‌ക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപയാണ്.
ആരോഗ്യമന്ത്രി മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിനായ് സമർപ്പിച്ച രേഖകളുടെ പകർപ്പനുസരിച്ച് പൊറോട്ട ഗോപി മഞ്ചൂരിയൻ, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറൽ വാട്ടർ, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിൾ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നാണ്. മെഡിക്കൽ റീ ഇമ്പേഴ്സിന് ഇവ സമർപ്പിച്ചത് ഔഷധമാണെന്ന് പറഞ്ഞ്. ഇതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി തുകയും ആരോഗ്യമന്ത്രി ഇതിനകം റീ ഇമ്പേഴ്സ് ചെയ്ത് കഴിഞ്ഞു.
ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയിട്ടുള്ളത്. മാത്രമല്ല ഭക്ഷണ പദാർത്ഥങ്ങൾക്ക് എഴുതി എടുത്ത തുകയാകട്ടെ എറെ കൂടുതലും. ഒരു പൊറോട്ടയ്‌ക്ക് പതിനാറ് രൂപ ഒരു ദോശയ്‌ക്ക് 13 രൂപ ഒരു ചായയ്‌ക്ക് 25 രൂപ ഒരു ഇഡലിയ്‌ക്ക് 13 രൂപ ഒരു ഉള്ളിവടയ്‌ക്ക് മുപ്പത് രൂപ പഴം പൊരിയ്‌ക്ക് 30 രൂപ ഒരു കഞ്ഞിയ്‌ക്ക് 90 രൂപ അങ്ങനെ നീളുന്നു ആ പട്ടിക.
തന്റെ ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്‌ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ ലഭ്യമാക്കിയ വകയില്‍ ഖജനാവിലെ ലക്ഷങ്ങള്‍ പറ്റാന്‍ മന്ത്രി എഴുതി നല്‍കിയത് കള്ളങ്ങള്‍.
എന്റെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു . അദ്ദേഹം തൊഴില്‍ രഹിതനാണ്. പ്രസ്താവനയ്‌ക്ക് താഴെ സ്വന്തം കൈപ്പടയില്‍ മന്ത്രിയുടെ ഒപ്പിട്ടിരിയ്‌ക്കുന്നു.
തികച്ചും കളളമാണ് മന്ത്രി സത്യവാങ്മൂലമായ് എഴുതി നല്‍കിയിരിയ്‌ക്കുന്നത്. മന്ത്രി ഇങ്ങനെ എഴുതുമ്പോള്‍ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതായത് ഭരണഘടനാനുസ്യതം ഉള്ള പദവി വഹിക്കുന്ന ആളിനെ ആണ് സംസ്ഥാന ആരോഗ്യമന്ത്രി തൊഴില്‍ രഹിതനായി വിശേഷിപ്പിച്ചത്.
കൂടാതെ മട്ടന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തൊഴില്‍ രഹിതനായിരുന്നില്ല. പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ധേഹം ഇന്നും കൈപറ്റുന്നുണ്ട്.
ഒരു സാഹചര്യത്തിലും യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്ത വസ്തുതകള്‍ക്ക് അടിയില്‍ ഒപ്പിട്ട് കെ.കെ ശൈലജ എന്ന മന്ത്രി സത്യവാങ്ങ് മൂലം നല്‍കിയിരിക്കുന്നു. എതാനും ആയിരങ്ങള്‍ക്കോ അഥവ ചില ലക്ഷങ്ങള്‍ക്കോ വേണ്ടി മന്ത്രി പദവി വഹിയ്‌ക്കുന്ന ഒരാള്‍ ഈ വിധം വ്യാജരേഖകള്‍ ചമയ്‌ക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ നാടാടെയാണ്.
എന്തായാലും ആരോഗ്യമന്ത്രിയുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും യുവമോർച്ചയും അടക്കമുള്ള സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ റീഇമ്പേഴ്‍സ്മെന്‍റ് വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ രംഗത്തെത്തിയിരുന്നു. അന്വേഷണ വിധേയമായി ആരോഗ്യമന്ത്രിയെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പിസി ജോർജ് ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=_cvHbkv6HJc