കോഴിക്കോട്: മെഡിക്കൽ റീ ഇമ്പേഴ്‍സ്‍മെന്‍റിനായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യാജ സത്യവാങ്‍മൂലം നൽകിയെന്ന വാർത്തയിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‍ണൻ. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. അതേസമയം മന്ത്രിമാരുടേയും ആശ്രിതരുടേയും ചികിത്സാചെലവ് സർക്കാർ വഹിക്കുന്നത് സ്വാഭാവികമെന്നും കോടിയേരി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞ നാലു ദിവസങ്ങളായി ജനം ടിവി പുരത്തു വിട്ടിരുന്ന വാർത്തകൾ അവഗണിക്കുകയാണ് ആദ്യഘട്ടത്തിൽ സി.പി.എം ചെയ്തത്. എന്നാൽ കൂടുതൽ തെളിവുകൾ ദിനംപ്രതി പുറത്തുവിട്ടതോടെ സിപിഎം സമ്മർദ്ധത്തിലായി.
മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിനായി മന്ത്രി സമർപ്പിച്ച രേഖകളിൽ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മന്ത്രിമാരുടെയും ആശ്രിതരുടേയും മുൻ മന്ത്രിമാരുടേയും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുന്ന പതിവുണ്ടെന്നും പറഞ്ഞ് സംഭവം നിസാരവത്കരിക്കാനും കോടിയേരി ബാലകൃഷണൻ ശ്രമിച്ചു.
https://www.youtube.com/watch?v=OhC8N1j_rsA