ന്യൂഡൽഹി : 1993 ൽ ചെന്നയിൽ ആർ.എസ്.എസ് സംസ്ഥാന കാര്യാലയം ബോംബ് സ്ഫോടനത്തിൽ തകർത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊടും ഭീകരൻ മുഷ്താഖ് അഹമ്മദിനെ സിബിഐയാണ് അറസ്റ്റ് ചെയ്തത്. ബോംബ് ഘടിപ്പിച്ചതും പ്രധാന പ്രതികൾക്ക് താവളമൊരുക്കിയതും ഇയാളാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
ചെന്നൈ ചെട്പേട്ട് കാര്യാലയം 1993 ആഗസ്റ്റ് 8 നാണ് ബോംബ് സ്ഫോടനത്തിൽ ഭീകരർ തകർത്തത് . അൽ ഉമ്മ ഭീകരരായിരുന്നു സ്ഫോടനത്തിനു പിന്നിൽ. 11 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കേസിൽ പ്രതിയും ഐഎസ്ഐ ഏജന്റുമായ കൊടും ഭീകരൻ ഇമാം അലിയെ 2002 സെപറ്റ്മ്ബർ 29 ന് നടന്ന ഏറ്റുമുട്ടലിൽ പൊലീസ് വെടിവെച്ചു കൊന്നിരുന്നു.
മുഷ്താഖ് അഹമ്മദിനെപ്പറ്റി വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം സിബിഐ പ്രഖ്യാപിച്ചിരുന്നു.