തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിനെതിരെ വിമർശനവുമായി സിപിഐ. ഗീതാഗോപിനാഥിന്റെ ഉപദേശം എൽഡിഎഫ് നയമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് നയമാണ് സർക്കാർ നടപ്പിലാക്കുക.
സ്വകാര്യവത്കരണമല്ല ഇടത് പക്ഷത്തിന്റെ നയമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരിന് ബാധ്യതയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീത ഗോപിനാഥ് പറഞ്ഞിരുന്നു.