കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലൻസ് കുറ്റപത്രം. 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് കണ്ടെത്തൽ. 10 വർഷത്തെ സമ്പാദ്യമാണ് പരിശോധിച്ചത്.
നേരത്തെ, 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സൂരജിന്റെ സമ്പാദ്യം വിജിലന്‍സ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ അനധികൃത സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്.
കൊച്ചിയിലെ വീട്, ഗോഡൗൺ, മറ്റ് കെട്ടിടങ്ങൾ എന്നിവ അനധികൃതമായി സമ്പാദിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.