ന്യൂഡൽഹി ; പരീക്ഷയെ ഭയക്കേണ്ടതില്ലെന്നും പുഞ്ചിരിയോടെ നേരിടുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാട്ട് പാടി,നൃത്തം ചവിട്ടി ഉൽസവാന്തരീക്ഷത്തിൽ പരീക്ഷയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ‘പരീക്ഷ പെ ചര്‍ച്ച’ യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വിദ്യാർത്ഥിക്കുള്ളിലുമുണ്ട് രാഷ്ട്രീയക്കാരൻ ,എല്ലാ പ്രതിസന്ധികളെയും തച്ചുടച്ച് വിജയിക്കാൻ കഴിവുള്ള രാഷ്ട്രീയക്കാരൻ.
ആത്മവിശ്വാസവും,ഉറച്ച ചിന്തകളുമുള്ള ഏതൊരാൾക്കും വിജയം കൈയെത്തും ദൂരെയുണ്ടാകും. ധ്യാനത്തിന്റെ ഫലം ചെയ്യുന്ന ഏകാഗ്രതയാണ് വിദ്യാർത്ഥികൾക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരോടല്ല ഒരോരുത്തരും അവനവനോട് തന്നെ മത്സരിക്കണം.പരീക്ഷ നിങ്ങള്‍ക്കാണെങ്കിലും അതിന്റെ സമ്മര്‍ദ്ദം മാതാപിതാക്കള്‍ക്കു കൂടിയാണെന്നത് മറക്കരുതെന്ന് പ്രധാനമന്ത്രി കുട്ടികളെ ഓര്‍മിപ്പിച്ചു.
ഫീസായി നൽകുന്ന തുക അവര്‍ വെറുതെ ചെലവാക്കുന്നതല്ല. സ്വന്തം മക്കളെ ഒരുനിലയിലെത്തി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംസാരിക്കുന്നുണ്ട്.
എക്സാം വാരിയേഴ്സ് എന്ന പേരിലുള്ള മോദിയുടെ പുസ്തകവും ഉടൻ പുറത്തിറങ്ങും.