ടെഹ്റാൻ: ഇറാനില്‍ 66 യാത്രക്കാരുമായി ദുരന്തത്തിൽപെട്ട യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ദീന പര്‍വത മേഖലയിൽ സമുദ്രനിരപ്പിൽനിന്നും 11,482 അടി ഉയരത്തിലാണ് വിമാന അവശിഷ്ടം കണ്ടെത്തിയത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച തെരച്ചിൽ സംഘം വിമാനം തകർന്നുവീണ സ്ഥലത്തെത്തിയതായാണ് സൂചന.എന്നാൽ ഇറാൻ സിവിൽ ഏവിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൂടല്‍മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടം. പർവത പ്രദേശത്തു തകർന്നു വീണതിനാൽ തിരച്ചിലിനു തടസ്സമുണ്ട്..
ടെഹ്റാനിൽ നിന്ന് യജൂസിലേക്ക് പോവുകയായിരുന്ന എടിആർ 72 വിമാനമാണ് തകർന്നത്.
ആസിമൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.ഒരു കുട്ടിയുൾപ്പെടെ 60 യാത്രക്കാരും വിമാനത്തിലെ ആറു ജീവനക്കാരും മരിച്ചുപ്രാദേശിക സമയം രാവിലെ അഞ്ചിന് പറന്നുയർന്ന വിമാനം, 50മിനിറ്റുകൾക്ക് ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയും തൊട്ട് പിന്നാലെ തകരുകയുമായിരുന്നു.