ന്യൂഡൽഹി : എല്ലാ ഗ്രേസ് മറന്നിരുന്നില്ല സ്നേഹവും,വാത്സല്യവും ആവോളം പകർന്നു നൽകിയ ആ മുത്തച്ഛനെ,അത് മറ്റാരുമല്ല ഇന്ത്യൻ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്രമോദി തന്നെ.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മകൾ എല്ലാ ഗ്രേസ് 2015 ലാണ് മോദിയെ ആദ്യമായി കാണുന്നത്.അന്ന് എല്ലക്കൊപ്പം എടുത്ത ചിത്രം കഴിഞ്ഞ ദിവസം മോദി ട്വിറ്ററിൽ പങ്കു വയ്ച്ചിരുന്നു.
ഇന്ന് രാവിലെയായിരുന്നു ജസ്റ്റിൻ ട്രൂഡോയും,നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ച.കുടുംബത്തോടൊപ്പമാണ് ട്രൂഡോ മോദിയെ കാണാനെത്തിയത്.
കാറിൽ നിന്നിറങ്ങിയ ട്രൂഡോയെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്,ഭാര്യക്കും ,മകനും ഹസ്തദാനം നൽകി.എന്നാൽ മോദിക്ക് സമീപത്തേക്ക് വന്ന രണ്ടാമത്തെ മകൾ എല്ലാ ഗ്രേസ് മോദിയെ കെട്ടിപ്പിടിച്ചാണ് സനേഹം പ്രകടിപ്പിച്ചത്.അതു കണ്ട ട്രൂഡോ ‘അവൾ താങ്കളെ നന്നായി ഓർമ്മിക്കുന്നുണ്ടെന്നാണ് മോദിയോട് പറഞ്ഞത്.
ട്രൂഡോയുടെ മക്കൾക്കൊപ്പം വാൽസല്യം പങ്കു വയ്‌ക്കുന്ന മോദിയുടെ ചിത്രം കനേഡിയൻ മാദ്ധ്യമങ്ങളിൽ വൻ വാർത്തയാണിപ്പോൾ.