അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും ബാക്കിപത്രമാണ് മീന്‍ വില്‍പ്പനക്കാരായ സ്ത്രീകളുടെ ജീവിതം. രാവെന്നോ പകലെന്നോ നോക്കാതെ അരചാണ്‍ വയറിനായി മീന്‍ ചന്തകളില്‍ ജീവിതം ഹോമിക്കപ്പെടുകയാണ് ഇവരുടെ ജീവിതം
പുലര്‍വെട്ടം വീഴും മുമ്പ് മത്സ്യക്കുട്ടകളുമായി ഈ സ്ത്രീകള്‍ തേരുവിലേക്കിറങ്ങും. നാടും നഗരവും എല്ലാം നിദ്രയിലാണ്ടാലും ഇവര്‍ തിരികെ എത്തില്ല. കാരണം കുട്ടയിലുള്ളതൊക്കെ വിറ്റ് തീര്‍ന്നില്ലെങ്കില്‍ നാളെ കുടുംബത്തുള്ളവര്‍ പട്ടിണിയിലാക്കും. കുടുംബം എന്ന സങ്കല്‍പ്പം മാത്രം മുന്നില്‍ കണ്ട് സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന ഒരു പറ്റം സ്ത്രീ ജന്മങ്ങളാണ് ഇവര്‍.
കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ജീവതം തള്ളി നീങ്ങുന്നു എന്നല്ലാതെ ഈ മീന്‍ വില്‍പ്പന്നക്കാര്‍ പുതിയ ലോകത്തെ തൊട്ടറിഞ്ഞിട്ടില്ല. എന്നും എവിടെ നിന്നും അവഹേളനയും പരിഹാസവും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുപോലും തിക്താനുഭങ്ങളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. കാലം അനേകം കടന്നു പോയെങ്കിലും സ്ത്രീ സമൂഹത്തോടുള്ള കാഴ്‌ച്ചപ്പാടിന് യാതൊരു ചലനവും സംഭവിച്ചിട്ടില്ലെന്ന് ഇവര്‍ തെളിയിക്കുന്നു.