മുംബൈ: മിനിമം ബാലൻസ് തുക കുറഞ്ഞാൽ ഈടാക്കുന്ന പിഴയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറവ് വരുത്തി. മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് പ്രതിമാസം 50രൂപയായിരുന്നു നേരത്തെ പിഴത്തുക. ഇത് 15 രൂപയാക്കി കുറച്ചു.
ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലുമുള്ളവർക്ക് 40 രൂപ പിഴ ഈടാക്കിയിരുന്നത് 12 രൂപയായി കുറച്ചു.
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ എട്ട് മാസം കൊണ്ട് 1771 കോടി രൂപ ബാങ്ക് ഈടാക്കിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രതിഷേധമുയർന്നതിനെ തുടന്നാണ് പിഴ കുറയ്ക്കാൻ തീരുമാനമുണ്ടായത്