ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന് തിരിച്ച് വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഭയപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നടപടി.
സംഭവത്തിൽ കൂടുതല്‍ വിശദീകരണം തേടി ഇന്ത്യയിലെ ഹൈക്കമ്മിഷണറായ സൊഹൈൽ മഹ്മൂദിനെയാണ് പാകിസ്ഥാൻ തിരികെ വിളിച്ചത്.
എന്നാൽ ആരോപണങ്ങൾ ഇന്ത്യ തള്ളി. ‘ഹൈക്കമ്മിഷണറെ പാകിസ്ഥാൻ വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല.അതൊരു പതിവു നടപടി മാത്രമാണ്’– ഇന്ത്യ വ്യക്തമാക്കി.
മാത്രമല്ല പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.പാക്കിസ്ഥാന്റെ പരാതിയെത്തുടർന്നു കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ മറുപടി നൽകിയിരുന്നു.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാൻ അപമാനിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.അതൊന്നും മാദ്ധ്യമങ്ങളിൽ കൊട്ടിഘോഷിക്കാറില്ല. തങ്ങൾ അതിനെ നയതന്ത്രപരമായി കൈകാര്യം ചെയ്യുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.