ജനീവ: നിലവില്‍ ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് ഡിസീസ് എക്സിനേയും ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന.
മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായിരുന്ന എബോള, വൈറസ്, സീക്ക തുടങ്ങിയവയാണ് മഹാമാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് രോഗങ്ങൾ.
എന്നാല്‍ ഇവയേക്കാള്‍ മാരകമായ അസുഖങ്ങളുടെ പട്ടികയിലാണ് ഡിസീസ് എക്സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസീസ് എക്സിനെ പ്രതിരോധിക്കാൻ മരുന്നുകളൊന്നും ഇല്ലെന്നതാണ് കൂടുതൽ ഭയാനകം.
ആവശ്യമായ ചികിത്സാ സംവിധാനങ്ങളില്ലാത്തത് രോഗം വ്യാപകമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നതിന് വഴിവെയ്ക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ലോകാരോഗ്യസംഘടനാ കമ്മിറ്റി വക്താവ് ജോൺ റോട്ടിഗൻ പ്രസ്താവിച്ചു.
മൃഗങ്ങളിലാണ് ഡിസീസ് എക്സ് രോഗാണുക്കൾ കാണപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ മനുഷ്യരിലേക്ക് പകർന്നാൽ മനുഷ്യകുലത്തിന് വിനാശം ഉറപ്പാണ്.
ഡിസീസ് എക്സിനെ പ്രതിരോധിക്കാൻ കൂടുതൽ പഠനങ്ങളും,ഗവേഷണങ്ങളും തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ അറിയിച്ചു.