കോഴിക്കോട്: വിദ്യാർത്ഥിനികളെ ലൈംഗികമായി അവഹേളിച്ച അധ്യാപകനെതിരെ കോഴിക്കോട് ഫറൂക്ക് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം. വിദ്യാർത്ഥിനികളെ അപമാനിച്ച അധ്യാപകനെ പുറത്താക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. വത്തക്ക പരാമർശം മുതലെടുപ്പാണെന്ന വിചിത്രവാദവുമായി എംഎസ എഫും, എസ്ഐഓയും, ഫ്രറ്റെണിറ്റി മൂവ്മെന്റും രംഗത്തെത്തി.
ഫറൂക്ക് കോളേജിലെ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗിക പരാമർശം നടത്തി അവഹേളിച്ച അദ്ധ്യാപകൻ ജവഹർ മുനവ്വറിനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് എബിവിപിയാണ് ആദ്യം കോളേജിലേക്ക് മാർച്ച് നടത്തിയത്. കോളേജിലെ രാജാ ഗെയ്റ്റിന് മുന്നിൽ പോലീസ് പ്രവർത്തകരെ തടഞ്ഞു.
തുടർന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥിനികൾ വത്തക്ക മാർച്ചുമായി എത്തി.
വത്തക്ക പരാമർശം സമര വിഷയമാക്കാതെ ഹോളി ആഘോഹിച്ച വിദ്യാർത്ഥികളെ മർദ്ധിച്ച അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നുമാത്രം ആവശ്യപ്പെട്ട് കെഎസ് യു പന്തൽ കെട്ടി സമരം ആരംഭിച്ചിരുന്നു.
എന്നാൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മുദ്രാവാക്യവുമായെത്തിയ എംഎസ്എഫ്, എസ്ഐഒ, ഫ്രറ്റെണിറ്റി മൂവ്മെന്റ് പ്രവർത്തകരുടെ നിലപാട് വിചിത്രമായിരുന്നു.
പ്രതിഷേധസൂചകമായി പരസ്പരം നിറങ്ങളണിഞ്ഞാണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.