ന്യൂഡൽഹി : ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാരെയും കൊലപ്പെടുത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് സഭയിൽ വിവരം അറിയിച്ചത് . ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ ഇന്ത്യക്കാരുടേതെന്ന് സ്ഥിരീകരിച്ചത് .
2014 ൽ മൊസൂളിൽ നിന്നാണ് ഇവരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. പഞ്ചാബ്, ഹിമാചൽ , ബംഗാൾ , ബീഹാർ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ നാലു വർഷമായി ഇവരുടെ കാര്യത്തിൽ സ്ഥിരീകരിക്കാൻ കഴിയുന്ന ഒരു വിവരവും ലഭിച്ചിരുന്നില്ല . പൂർണമായ വിവരം ലഭിക്കാതെ ഇവർ കൊല്ലപ്പെട്ടതായി പറയാൻ കഴിയില്ലെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്.
ഒടുവിൽ റഡാർ സംവിധാനം ഉപയോഗിച്ച് മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തിയാണ് ഇന്ത്യക്കാരുടേതെന്ന് സ്ഥിരീകരിച്ചത്.