പാരിസ്: ഫ്രാൻസിൽ സൂപ്പർമാർക്കറ്റിലെത്തിയവരെ ബന്ദികളാക്കിയ ഐ എസ് ഭീകരൻ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.ഇയാളുടെ ആക്രമണത്തിൽ രണ്ടിടങ്ങളിലായി മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
എട്ടു പേരെയാണ് തോക്കുധാരിയായ ഐ എസ് ഭീകരൻ തടവിലാക്കിയത്.
രാവിലെ പതിനൊന്നോടെ തെക്കൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ സൂപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു.എതിർക്കാൻ ശ്രമിച്ച രണ്ടുപേരെയാണ് കൊലപ്പെടുത്തിയത്.
സൂപ്പർമാർക്കറ്റിലേക്ക് എത്തുന്നതിനു മുൻപ് അക്രമി കാർക്കസണിൽ ഒരാളെ കൊലപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഭീകരാക്രമണമാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സ്ഥിരീകരിച്ചു. സംഭവത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയും വിശദീകരണം നൽകി. മക്രോയുടെ നിർദേശ പ്രകാരം ആഭ്യന്തര മന്ത്രിയും സ്ഥലത്തെത്തി.