ഒരു ചെറിയ ജലദോഷത്തിനൊക്കെ ആശുപത്രിയിൽ പോകേണ്ട കാര്യമുണ്ടോ ഈ ചിന്തയാണ് അമേരിക്കയിലെ ഉത്താ സ്വദേശിനിയായ ടിഫാനിയുടെ ജീവിതം തന്നെ തകർത്തത്.
ഡെന്റല്‍ ടെക്‌നീഷ്യയായിരുന്ന ടിഫാനിക്ക് 20 വയസ്സുള്ളപ്പോള്‍ വാതം പിടിപ്പെട്ടിരുന്നു. പിന്നീട് വർഷങ്ങളോളം ഇതിനുള്ള മരുന്നുകൾ കഴിക്കേണ്ടി വരുകയും ചെയ്തു.
ഇതിനു ശേഷം ടിഫാനിയ്‌ക്ക് ഇടയ്‌ക്കിടെ ജലദോഷം പിടിപെടുമായിരുന്നു. അതുപോലെ തന്നെയാണ് ജീവിതം കീഴ്മേല്‍ മറിച്ച ജലദോഷവും അടുത്തിടെ വന്നത്.സ്ഥിരമായതിനാല്‍ ടിഫാനി ഇത് കാര്യമായി എടുത്തില്ല.
എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ ജലദോഷം മൂർച്ഛിക്കുകയും, രാത്രിയില്‍ ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ടിഫാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അപ്പോഴേക്കും ടിഫാനിയ്‌ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ടിഫാനിയെ ബാധിച്ചത് ബാക്ടീരിയല്‍ ന്യൂമോണിയയാണെന്ന് തിരിച്ചറിഞ്ഞു.
ദിവസങ്ങള്‍ മുന്നോട്ട് നീങ്ങിയതോടെ ടിഫാനിയുടെ നില അതീവ ഗുരുതരമായി. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു യുവതി.
തുടര്‍ന്ന് കൈകാലുകളിലേക്കുള്ള രക്തയോട്ടവും കുറഞ്ഞു. ഇതോടെയാണ് കയ്യും കാലും മുറിച്ച് മാറ്റിയത്.
ആറ് മക്കളാണ് ടിഫാനിയ്‌ക്കും കാമുകൻ മോയിന്‍ ഫാനോഹെമയ്‌ക്കും ഉള്ളത്.കൈയ്യും കാലും മുറിച്ച് നീക്കിയെന്ന യാഥാര്‍ത്ഥ്യത്തോട് ടിഫാനിയ്‌ക്ക് ഇന്നും പൊരുത്തപ്പെടാനായിട്ടില്ല.