കൊച്ചി : ഹർത്താൽ ദിനത്തിൽ അമ്മയും കുഞ്ഞുമായി പോകവെ സംഘർഷം ഉണ്ടായ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ബി ജെ പി നേതാക്കളും പോലീസും തനിക്ക് പോകാൻ വഴിയൊരുക്കിയിരുന്നുവെന്ന് സംഘർഷത്തിലുൾപ്പെട്ട ഷാഫി.
പ്രദേശത്തെ ചില ചെട്ടികൾ ആണ് തന്നെ തടഞ്ഞതെന്ന് ഷാഫി പറഞ്ഞു . ഇവർ ഗുണ്ടകളും മദ്യപാനികളും ആണ്. കുട്ടിക്കല്ല അമ്മക്കായിരുന്നു പ്രശ്നമെന്നും ഷാഫി വ്യക്തമാക്കി. പുറത്തു വന്നതിൽ പകുതിയും മാദ്ധ്യമങ്ങൾ കൂട്ടിച്ചേർത്തതാണെന്നും ഷാഫി പറയുന്നു.
എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലേക്കാണ് പോയത് . താൻ ലുലുമാളിലേക്ക് പോയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ് . നേതാക്കൾ തന്നോട് പോകാൻ അനുവാദം തന്നിരുന്നു. ഹോസ്പിറ്റൽ കേസൊക്കെ വിടുന്നുവെന്നും പോകുന്നതിൽ പ്രശ്നമില്ലെന്നും അവർ പറഞ്ഞിട്ടാണ് പോയത് . പക്ഷേ പ്രദേശത്തെ സ്ഥിരം ഗുണ്ടകളാണ് തന്നെ തടഞ്ഞതെന്നും ഇയാൾ പറയുന്നു.
ശ്രീജിത്തിനെ പൊലീസ് ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെയായിരുന്നു സംഭവം . കാറിൽ വന്ന ഷാഫി ഹർത്താൽ അനുകൂലികളുമായി സംഘർഷത്തിലേർപ്പെടുകയായിരുന്നു. അതേ സമയം ഷാഫിയാണ് തങ്ങളെ ആദ്യം ആക്രമിച്ചതെന്നാണ് എതിർവാദം . ഒരാൾക്ക് പരിക്കേറ്റെന്നും ഇവർ പറയുന്നു.
അതേ സമയം ഷാഫിയുടെ ജാത്യാധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തമാണ് .