ലണ്ടൻ ; ഇന്ത്യയും,പാകിസ്ഥാനുമാണ് ഇപ്പോൾ ബ്രിട്ടന്റെ രാജവീഥികളിൽ നിറഞ്ഞു നിൽക്കുന്നത്. ഇരു രാജ്യങ്ങളെ കുറിച്ചുള്ള വാക്യങ്ങളിൽ മാത്രമാണ് വ്യത്യാസം.
ഇന്ത്യക്കും,മോദിക്കും ബ്രിട്ടൻ മനസ്സ് നിറഞ്ഞ് സ്വാഗതമോതുമ്പോൾ പാകിസ്ഥാനെതിരെയുള്ള മുദ്രാ വാക്യങ്ങളും വീഥികളിൽ നിറയുന്നു .
ഓരോ തെരുവുകളും,വാഹനങ്ങളും ഇന്ത്യൻ പതാകകളും,മോദിയുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ബ്രിട്ടനിൽ.
ഇന്ത്യയെ സ്വാഗതം ചെയ്യുന്ന വാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബക്കിംഗാം കൊട്ടാരത്തിനടുത്തുള്ള വെസ്റ്റ്മിൻസ്റ്റർ കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളും. അടുത്തു തന്നെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും,കൊലപാതകങ്ങളുടെയും പേരിൽ പാകിസ്ഥാനെ ചോദ്യം ചെയ്യുന്ന പോസ്റ്ററുകളുമുണ്ട്.
53 രാജ്യങ്ങൾ കോമൺ വെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും മറ്റൊരു രാജ്യത്തിന്റെയോ,രാഷ്ട്രത്തലവന്റെയോ ചിത്രങ്ങളോ, പതാകകളോ ഒന്നും ലണ്ടനിൽ ഇത്രത്തോളം പ്രദർശിപ്പിച്ചിട്ടില്ല.
കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ സമൂഹവും.രണ്ടു വര്‍ഷം മുമ്പ് മോദി നടത്തിയ ഇംഗ്ലണ്ട് സന്ദര്‍ശനം ചരിത്രമായിരുന്നു. മോദിയുടെ അന്നത്തെ ബ്രിട്ടന് സന്ദര്‍ശനം അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു.
ഇന്ത്യയും,ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധം പുതിയതലത്തിലേക്കുയര്ത്താന് സന്ദര്‍ശനം സഹായകമായിരുന്നു. വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍ 60,000ത്തോളംവരുന്ന ഇന്ത്യന്‍ വംശജരെയാണ് മോദി അന്ന് അഭിസബോധന ചെയ്തത്. ബ്രിട്ടീഷ് പാർലമെന്റിലും അന്ന് മോദി പ്രസംഗിച്ചിരുന്നു.
ലോകരാജ്യങ്ങൾക്ക് ഭീഷണിയാകും വിധം ഭീകരവാദത്തെ വളർത്തുന്ന പാകിസ്ഥാനെ കോമൺ വെൽത്ത് രാജ്യങ്ങൾ ചോദ്യം ചെയ്യുക, ബലൂചിസ്ഥനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാൻ ഉത്തരം പറയുക തുടങ്ങിയ മുദ്രാ വാക്യങ്ങളാണ് പാകിസ്ഥാന്റെ പതാക സ്ഥാപിച്ചിരിക്കുന്നതിനു സമീപത്തായി എഴുതിയിട്ടുള്ളത്.
പ്രധാനമന്ത്രി ഷഹീദ് കഖ്വാൻ അബ്ബാസിയാണ് പാകിസ്ഥാനെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുക.