ന്യൂഡൽഹി ; ഗ്രാമീണ ഭാരതം വൈദ്യുതി വെളിച്ചത്താൽ ദീപ്തമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തന മാതൃക സ്വന്തം രാജ്യങ്ങളിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായമഭ്യർത്ഥിച്ച് പശ്ചിമേഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങൾ.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ആകൃഷ്ടരായ ജോർദ്ദാൻ,സിറിയ തുടങ്ങിയ രാജ്യങ്ങളാണ് ഗ്രാമീണ വൈദ്യൂതീകരണത്തിൽ ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.
1000 ദിവസത്തിനുള്ളിൽ ഗ്രാമീണ ഭാരതം വൈദ്യുതി വെളിച്ചത്താൽ ദീപ്തമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ് കഴിഞ്ഞ മാസമാണ് യാഥാർത്ഥ്യമായത് .
സെൻസസിൽ ഉൾപ്പെട്ട 5,97,464 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനായിരുന്നു പദ്ധതിയുടെ നോഡൽ ഏജൻസി.
സിറിയയിലെ യുദ്ധാന്തരീക്ഷം വൈദ്യൂതീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.പവ്വർ പ്ലാന്റ് ഉൾപ്പെടെ നിർമ്മിക്കാനാണ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷന്റെ സഹായം സിറിയ തേടിയിരുന്നത്.
ജോർദ്ദാന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ വൈദ്യൂതീകരണം പൂർത്തിയായിട്ടുള്ളത്.അവരും ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.
ചില ആഫ്രിക്കൻ രാജ്യങ്ങളും ഇന്ത്യയുടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനോട് വിശദമായ പദ്ധതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം കൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.ദീനദയാൽ ഗ്രാമ ജ്യോതി യോജനയിലൂടെ 12 ദിവസം ബാക്കി നിൽക്കെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായാണ് റിപ്പോർട്ട്.
എല്ലാ വീടുകളിലും വൈദ്യൂതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ