ബംഗളൂരു : കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേക്ക് . വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറ്റിയിരുപതോളം സീറ്റുകളിൽ ബിജെപി മുന്നിലാണ് . കോൺഗ്രസ് അറുപതു സീറ്റിൽ മുന്നിട്ടു നിൽക്കുമ്പോൾ ജെഡിഎസ് 40 സീറ്റുകളിൽ മുന്നിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിട്ടു നിൽക്കുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പരാജയപ്പെട്ടു. തീരദേശ കർണാടകയുൾപ്പെടെ ആറു മേഖലകളിൽ അഞ്ചിടത്തും ബിജെപി മുന്നേറിയപ്പോൾ ദക്ഷിണ കന്നഡയിൽ മാത്രമാണ് കോൺഗ്രസിന് പിടിച്ചു നിൽക്കാനായത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രചണ്ഡ പ്രചാരണം പാർട്ടിക്ക് ഗുണമായി.
ലിംഗായത്തുകളെ പ്രത്യേക മതമാക്കി മാറ്റാനുള്ള സിദ്ധരാമയ്യയുടെ നീക്കം തിരിച്ചടിച്ചു. വിഘടനവാദം വളർത്തി കന്നഡ വികാരം ഉയർത്തി വോട്ടു നേടാനുള്ള ശ്രമവും വിജയിച്ചില്ല. ദേശീയവികാരത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി കന്നഡ നാട് മുന്നോട്ടു പോകുമ്പോൾ തകരുന്നത് വിഘടനവാദികളുടെ സ്വപ്നങ്ങൾ മാത്രമല്ല രാഹുൽ ഗാന്ധിയുടെ അധികാര പ്രതീക്ഷ കൂടിയാണ് .