കാവേരി തീരവും കടന്ന് പടർന്ന് പന്തലിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി.വെറുമൊരു തെരഞ്ഞെടുപ്പ് എന്നതിനപ്പുറം ബിജെപി ദക്ഷിണേന്ത്യയിൽ തേരോട്ടം നടത്താൻ ആരംഭിച്ച അവസരം എന്നു തന്നെ പറയേണ്ടി വരും.അതേ സമയം വെറും രണ്ട് സംസ്ഥാനങ്ങളിൽ മാത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒതുങ്ങുന്ന അവസ്ഥയും. കോൺഗ്രസ് മുക്ത ഭാരതം അധികം അകലെയല്ല എന്നു തന്നെ പറയാം.
കർണാടക ഉൾപ്പെടെ ഓരോ തിരഞ്ഞെടുപ്പും തെളിയിച്ചതും തെളിയിക്കുന്നതും ഒരു സത്യമാണ് മോദി പ്രഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്ന സത്യം . തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മോദി പ്രഭാവത്തിനോട് കിടപിടിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന സംശയവും കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ട്.
മെയ് ഒന്നിന് ആരംഭിച്ച പ്രചാരണത്തില്‍ 15 സമ്മേളനങ്ങളില്‍ മോദി പങ്കടുക്കുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും 21 സ്ഥലങ്ങളില്‍ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു.
ഭരണാനുകൂല സാഹചര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായയും മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം.
ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന ഐഎംഎഫിന്റെ റിപ്പോർട്ടും, 2018ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ റിപ്പോർട്ടും വന്നതോടെ നോട്ട് നിരോധനം പ്രചരണ വിഷയമാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രവും പാളി.
2014 ൽ കേന്ദ്രത്തിൽ ബിജെപി ഭരണത്തിൽ വരുമ്പോൾ കോൺഗ്രസ് 13 സംസ്ഥാനങ്ങളിലും ബിജെപി ഏഴു സംസ്ഥാനങ്ങളിലുമാണെങ്കിൽ നാലു വർഷം പിന്നിടുമ്പോൾ കോൺഗ്രസ് രണ്ട് സംസ്ഥാനങ്ങളിലും,ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി ചുരുങ്ങി.
ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, ത്രിപുര, ഗോവ, മണിപ്പുർ എന്നീ 11 സംസ്ഥാനങ്ങളിലാണ് 2014നു ശേഷം തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഗോവയിലും മണിപ്പുരിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കഴിഞ്ഞെങ്കിലും ഭരണം ബിജെപിയുടെ കൈകളിൽ ഭദ്രമായി.