റഷ്യൻ വിപ്ളവമിപ്പോൾ കോമഡിയായില്ലേ സർ : ട്രോൾ മഴയിൽ കുളിച്ച് പുസ്തകം ചോദിച്ച സ്വരാജ് എം.എൽ.എ
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഷ്യൻ വിപ്ളവമിപ്പോൾ കോമഡിയായില്ലേ സർ : ട്രോൾ മഴയിൽ കുളിച്ച് പുസ്തകം ചോദിച്ച സ്വരാജ് എം.എൽ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2018, 06:20 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ കച്ചവടം സാധാരണമായ ഇക്കാലത്ത് നിലവിൽ വിൽപ്പനയുള്ള ഒരു പുസ്തകത്തിന്റെ കോപ്പി കിട്ടുക എന്നത് അത്ര അസാധാരണമാണോ ? അല്ല എന്നാണുത്തരം . ഇനി വിൽപ്പനയിൽ ഇല്ലെങ്കിൽ പോലും ചില ഓൺലൈൻ സൈറ്റുകളിൽ പഴയ പുസ്തകങ്ങളും ഇക്കാലത്ത് കിട്ടാറുണ്ട് . പലതും സൗജന്യമായി ലഭിക്കുകയും ചെയ്യും. അതാണ് ഇന്നത്തെ ഡിജിറ്റൽ ലോകത്തിന്റെ സൗകര്യം .

അങ്ങനെയുള്ള കാലത്ത് ഗൂഗിളിൽ ഒന്ന് തിരഞ്ഞു നോക്കാതെ പുസ്തകത്തിന്റെ കോപ്പി ഉണ്ടോ എന്ന് ചോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ എങ്ങനിരിക്കും ? അതും എം.എൽ.എയും യുവനേതാവുമായ ആൾ. ഉദ്ദേശ്യത്തിൽ അൽപ്പം വശപ്പിശകില്ലേ എന്ന് ട്രോളന്മാർ ചിന്തിച്ചതിൽ അത്ഭുതമുണ്ടോ ?

പോസ്റ്റിട്ടത് നമ്മുടെ തൃപ്പൂണിത്തുറ എം.എൽ.എ എം.സ്വരാജാണ് . റഷ്യൻ വിപ്ളവത്തെക്കുറിച്ചുള്ള പുസ്തകമാണ് എം.എൽ.എയ്‌ക്കു വേണ്ടത്. സ്വരാജിന്റെ വിപ്ളവത്തെ റഷ്യക്കാർ പടിയടച്ച് പിണ്ഡം വച്ച് ചാണകവെള്ളവും തളിച്ച് ശുദ്ധീകരിച്ച് വച്ചിട്ട് കാലം കുറെയായെങ്കിലും സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന പഴയ ഓർമ്മയാണ് സഖാവിനിപ്പോഴും ഉള്ളതെന്ന് തോന്നുന്നു.

എന്തായാലും ഒന്ന് ബുജി കളിക്കാനും താനൊരു മികച്ച വായനക്കാരനാണെന്ന് കാണിക്കാനും പിന്നെ എടുക്കാച്ചരക്കായ കമ്യൂണിസത്തെ പ്രകീർത്തിക്കുന്ന ഒരു പുസ്തകം പരിചയപ്പെടുത്താനുമുള്ള സ്വരാജ് എം.എൽ.എയുടെ ശ്രമം അവസാനം ട്രോൾ മഴയിൽ കുളിക്കുകയായിരുന്നു.

ഫേസ്ബുക്കിൽ പോസ്റ്റിടുന്നതിനു മുൻപ് ഗൂഗിളിൽ ഒന്ന് തിരഞ്ഞിരുന്നെങ്കിൽ പിഡിഎഫ് കിട്ടുമായിരുന്നില്ലേ എന്ന് ചോദിച്ച് കമന്റുകൾ വന്നു തുടങ്ങിയതോടെ ട്രോളർമാർ ഉണർന്നു. പുസ്തകത്തിന്റെ പിഡിഎഫ് ലിങ്ക് ഉൾപ്പെടെ ആളുകൾ കമന്റുകളിൽ ഇട്ടതോടെ ട്രോളാനൊരു ആളിനെ കിട്ടിയതിന്റെ സന്തോഷത്തിലായി അവർ.

പിന്നെയങ്ങോട്ട് ട്രോൾ ചാകരയായിരുന്നു . കേരളത്തിലെ സിപിഎം നേതാക്കൾ ഉപയോഗിച്ച വാക്കുകളെല്ലാമെടുത്ത് ഗ്രാമ്യ ശൈലിയിലാക്കി പുസ്തകമെഴുതി ട്രോളർമാർ .സർഗ്ഗശേഷിയുള്ള ട്രോളർമാർ മികച്ച ട്രോളുകൾ പുറത്തെടുത്തതോടെ സ്വരാജിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ ചിരിപ്പടക്കങ്ങൾ തീർത്തു.

സ്വരാജിന്റെ പോസ്റ്റ്

മറുപടി ട്രോളുകൾ

ഒടുവിൽ എം.എൽ.എ പറഞ്ഞു : അതു കിട്ടി

എന്നിട്ടും വിട്ടില്ല ട്രോളർമാർ

ചില ഗൗരവമുള്ള നിരീക്ഷണങ്ങളും  വിഷയത്തിൽ വന്നു

ഭാസ്കർ ടി ദാസിന്റെ പോസ്റ്റ് റഷ്യയുടെ അന്നത്തെ അവസ്ഥ വിശദീകരിക്കുന്നു. ഭാസ്കർ ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആൽബർട്ട് റീസ് വില്യംസ് എഴുതിയ
‘റഷ്യൻ വിപ്ലവത്തിലൂടെ ‘
(Through the Russian Revolution )
എന്ന പുസ്തകത്തിന്റെ കഥ ഫേസ്ബുക് മുഴുവൻ പാറി നടക്കുന്ന വേളയിൽ എനിക്ക് ഓർമ്മ വരുന്നത് മറ്റൊരു കഥയാണ്.

ആൽബർട്ട് റീസ് എന്ന അമേരിക്കൻ പത്രക്കാരൻ റഷ്യയിൽ പോയി ലെനിൻജിയെ കണ്ടു റഷ്യൻ വിപ്ലവം നേരിട്ട് അനുഭവിച്ചു അറിഞ്ഞ ശേഷം, അദ്ദേഹം അമേരിക്കയിൽ റഷ്യൻ അനുകൂലിയും കമ്മ്യൂണിസ്റ്റ് പ്രചാരകനും ആയി നടക്കുന്ന സമയം. അനവധി യാത്രാവിവരണങ്ങൾ എഴുതി അമേരിക്കൻ യുവതയെ റഷ്യൻ അനുകൂലികൾ ആക്കാനും തദ്വാരാ അമേരിക്കയിലെ മുതലാളിത്തം തകർക്കാനും ഉള്ള അശ്രാന്ത പരിശ്രമത്തിൽ ആയിരുന്നു, റീസ്.

അദ്ദേഹത്തിന്റെ വിവരണങ്ങൾ പക്ഷെ രണ്ടു ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു, കുത്തക ബൂർഷ്വാ പത്രങ്ങൾ റഷ്യയെ പറ്റി എഴുതുന്ന നിറം പിടിപ്പിച്ച കഥകൾ അവർ വിശ്വസിച്ചില്ല! ജോണിയും, ബോബും ആയിരുന്നു ആ അമേരിക്കൻ ചെറുപ്പക്കാർ. അവർക്ക് സ്വർഗ്ഗ തുല്യമായ റഷ്യയിലേക്ക് ചേക്കേറാൻ അതിയായ മോഹമുദിച്ചു. ഒടുക്കം അവർ പോകാൻ തന്നെ തീരുമാനിച്ചു.

പക്ഷെ ഒരു സംശയം, ഇനി അമേരിക്കൻ പത്രങ്ങൾ പറയുന്നത് സത്യവും ആൽബർട്ട് റീസ് പറയുന്നത് നുണയും ആണെങ്കിലോ? ഒടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി, ആദ്യം ബോബ് റഷ്യയിൽ പോകുക റീസ് പറഞ്ഞ പോലത്തെ സ്വർഗീയ ഉട്ടോപ്യ ആണെങ്കിൽ കറുത്ത മഷി കൊണ്ട് ജോണിക്ക് ഒരു കത്ത് എഴുതുക.

ഇനി അമേരിക്കൻ മാധ്യമങ്ങൾ പറയുന്ന പോലെ റഷ്യ മോശമാണെങ്കിൽ, റഷ്യൻ ചാര സംഘടന കെ.ജി.ബി
ഭയപ്പെടേണ്ട ഒരു ശക്തി ആണെങ്കിൽ ചുവന്ന മഷി കൊണ്ടാണ് കത്ത് എഴുതേണ്ടത്. അങ്ങനെയെങ്കിൽ ജോണി ഉടൻ തന്നെ അമേരിക്കൻ സർക്കാരിനെ വിവരം അറിയിച്ച് നയതന്ത്ര നീക്കത്തിലൂടെ ബോബിനെ അമേരിക്കയിൽ എത്തിക്കുക എന്ന ധാരണയിൽ ബോബ് റഷ്യക്ക് വണ്ടി കയറി.

മൂന്ന് മാസം എടുത്തു ബോബിന്റെ കത്ത് കിട്ടാൻ, കത്ത് പൊട്ടിച്ച ജോണി കണ്ടത് കറുത്ത മഷിയിൽ എഴുതിയ വരികൾ ആണ്, സന്തോഷത്തോടെ ജോണി കത്ത് വായിച്ചു…

പ്രിയപ്പെട്ട ജോണി,

ഞാൻ അതീവ സന്തോഷവനാണ്, റഷ്യ വളരെ സുന്ദരമാണ്. ഞാൻ ഇവിടെ പരിപൂർണ്ണ സ്വാതന്ത്ര്യവും ഉയർന്ന ജീവിത രീതിയും അനുഭവിക്കുന്നു. അമേരിക്കൻ കുത്തക മാധ്യമങ്ങൾ എഴുതിയത് മുഴുവൻ പച്ചക്കള്ളമാണ്, എന്തും ഇവിടെ വളരെ എളുപ്പത്തിൽ വാങ്ങാൻ കിട്ടും! പക്ഷെ ഒരു സാധനം കിട്ടാൻ കുറച്ചു അധികം ബുദ്ധിമുട്ടാണ്!!

ചുവന്ന മഷി!!

ആൽബർട്ട് റീസ് വില്യംസ് എഴുതിയ 'റഷ്യൻ വിപ്ലവത്തിലൂടെ ' (Through the Russian Revolution ) എന്ന പുസ്തകത്തിന്റെ കഥ…

Posted by Bhaskar T Das on Sunday, June 3, 2018

Share3099TweetSendShare

More News from this section

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

Latest News

യു.എസ്-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

ഇന്ത്യ – സ്ലൊവാക്യ ബന്ധം ഇനി ‘സമഗ്ര പങ്കാളിത്തം’; രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വേണമെന്ന് സ്ലൊവാക്യ

യുഎസ് – ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നാവിക സംഘടന; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies