തിരുവനന്തപുരം ; പൊലീസിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.
പൊലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ മേധാവികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണം. നിതാന്ത ജാഗ്രതയുണ്ടായാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാകൂ.
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പലപ്പോഴും പൊരുത്തപ്പെടാനാകുന്നില്ല.ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡല്‍ സ്വഭാവമുള്ളതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് നമ്മുടെ സംസ്കാരവും നിലനില്‍ക്കുന്ന രീതികളും.
അതുകൊണ്ടു തന്നെ മറ്റ്സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ വരുമ്പോള്‍ ചിലപ്പോള്‍ ഒരു കള്‍ച്ചറല്‍ ഷോക്ക് ഉണ്ടാകുന്നുണ്ടാകാം. കാരണം, എല്ലാവരും തുല്യരാണെന്ന നിലയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നുണ്ടാകാം.
താന്‍ പോലീസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നൽകിയിരുന്നതാണ്.എന്നാൽ അത് ഒരു വ്യവസ്ഥയാക്കിയില്ല. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ഇത് ഒരു വ്യവസ്ഥയാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.