ന്യൂഡൽഹി: മത്സര പരീക്ഷകളുടെ നടത്തിപ്പ് രാജ്യത്ത് സമ്പൂർണ്ണമായി പരിഷ്ക്കരിയ്ക്കാൻ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ തിരുമാനം. നീറ്റ്, JEE തുടങ്ങിയ പരീക്ഷകൾ നടത്താൻ നാഷണൽ ടെസ്റ്റിംഗ് അതോറിറ്റി രൂപികരിച്ചു. ചോദ്യപേപ്പർ ചോർച്ച അടക്കം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള സംവിധാനം വിദ്യാർത്ഥി സൗഹൃദമായിരിയ്ക്കും എന്ന് കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള എല്ലാ അപാകതകളും പരിഹരിയ്ക്കാനാണ് നാഷണൽ ടെസ്റ്റിംഗ് എജൻസി രൂപികരിച്ചത്. വേഗത, ക്യത്യത, സുതാര്യത മുതലായ മൂന്ന് ലക്ഷ്യങ്ങളും എജൻസി യാഥാർത്ഥ്യമാക്കും എന്ന് കേന്ദ്രമാനവശേഷി വികസനമന്ത്രി വ്യക്തമാക്കി. ഏജൻസി കമ്പ്യൂട്ടർ മാദ്ധ്യമമാക്കിയാകും പരീക്ഷ നടത്തുക. വിദ്യാർത്ഥി സൗഹൃദമായിരിയ്ക്കും പുതിയ സംവിധാനമെന്നും സിലബസിലെ പരീക്ഷാ ഫീസിലൊ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്, JEE തുടങ്ങിയ പരീക്ഷകൾ ഇനി മുതൽ വർഷത്തിൽ രണ്ട് തവണ നടത്തും. വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യം. ആഗ്രഹിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് തവണയും പരീക്ഷ എഴുതാം. രണ്ട് തവണ എഴുതാതിരുന്നാൽ അത് അയോഗ്യതയും ആകില്ല. രണ്ട് പരീക്ഷകളിലെയും മികച്ച മാർക്ക് ആകും പരിഗണിയ്ക്കുക എന്നും പ്രാകാശ് ജാവദേക്കർ പറഞ്ഞു.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തുടർ വ്യവഹാരങ്ങൾക്കും അവസാനമാകുമെന്ന് മാനവ ശേഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.