ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം അല്പം മുൻപാണ് നടന്നത്. പ്രതീക്ഷിക്കപ്പെട്ട ചില പേരുകൾ ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ചിലർ ഒഴിവാക്കപ്പെടുകയും ചെയ്തു. ആരാധകരുടെ കണ്ണിലെ കരടായ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയതാണ് ആരാധകരെ കലിപ്പിലാക്കിയത്. റിങ്കു സിംഗിനെ റിസർവ് ബെഞ്ചിലിരുത്തി ഹാർദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയതും ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. മോശം ഫോമിലായിരുന്നിട്ടും മുംബൈ ക്യാപ്റ്റനൊപ്പം പോകാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. സീറോ ദിവസം മുതൽ രാഹുൽ തങ്ങൾക്ക് നമ്പർ വണ്ണാണെന്ന് എൽ.എസ്.ജി സോഷ്യൽ മീഡിയിയൽ കുറിച്ചു.ബൗളിംഗ് ഓൾ റൗണ്ടർ എന്ന മെരിറ്റാണ് ഹാർദിക്കിന് ഗുണമായത്. ഇതാണ് നിലവിലെ ഫോം മറികടന്ന് താരം ടീമിലെത്താൻ കാരണം
ബിസിസിഐ സെക്രട്ടറി ജയ് ഷാ-മുഖ്യ സെലക്ടർ അജിത് അഗാർക്കർ എന്നിവർ അഹമ്മദാബാദിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടീം പ്രഖ്യാപനം നടന്നത്. മെയ് രണ്ടിന് മുംബൈയിൽ ക്യാപ്റ്റൻ രോഹിത്തും അജിത് അഗാർക്കറും മാദ്ധ്യമങ്ങളെ കാണും. ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ റിങ്കുവോ-ദുബെയോ എന്ന് വന്നതോടെ മാനേജ്മെന്റ് ഹാർഡ് ഹിറ്റിംഗ് ദുബെയ്‌ക്കാെപ്പം നിൽക്കുകയായിരുന്നു.
നിലവിലെ ഫോമാണ് സഞ്ജുവിനെ തുണച്ചത്. കിഷനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവെത്തിയതോടെ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലും രാഹുൽ വേണ്ടെന്ന നിലപാടിലായിരുന്നു ടീം.ചഹൽ 2023 ഓഗസ്റ്റിലാണ് അവസാനമായി ഇന്ത്യക്ക് കളിക്കുന്നത്. കുൽദീപിനൊപ്പം രണ്ടാം സ്പിന്നറായി രാജസ്ഥാൻ താരവും ഇടംപിടിച്ചു. യശസ്വി ജയ്സ്വാളിൽ വിശ്വാസം അർപ്പിച്ച ടീം വിരാട് കോലിയുടെ പരിചയ സമ്പത്തും ഒപ്പംകൂട്ടുകയായിരുന്നു. സന്ദീപ് ശർമ്മയെ പരിഗണിക്കാതിരുന്നതും വിമർശനത്തിനിടയാക്കി. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Our No.1 since Day Zero 💙 pic.twitter.com/g6em6OnVEu
— Lucknow Super Giants (@LucknowIPL) April 30, 2024
“>