കൊച്ചി ; മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) അന്തരിച്ചു.
മൂന്ന് ദിവസം മുൻപാണ് ഇവരെ വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
മലബാർ സിമന്റ്സിലെ അഴിമതി കേസ്,ശശീന്ദ്രന്റെ മരണം എന്നീ കേസുകളിൽ പ്രധാന സാക്ഷിയാണ് ടീന.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ ആക്ഷൻ കൗൺസിലും,ശശീന്ദ്രന്റെ കുടുബാംഗങ്ങളും ആരോപിച്ചു.
2011 ജനുവരി 24 നാണ് ശശീന്ദ്രനെയും,മക്കളെയും കഞ്ചിക്കോട്ടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യം ലോക്കൽ പൊലീസും,പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതിയാണ് സിബിഐക്ക് കൈമാറിയത്.
മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ കരാറുകാരൻ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു.പിന്നീട് 2013 ൽ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു.
മലബാർ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ നഷ്ടപ്പെട്ടിരുന്നു.