ഐദാവ ; ബാറ്റ്മാന് തോര്‍, ഐയേണ് മാന്‍, ഹല്ക്ക് ആന്റ് സൈബോര്‍ഗ് എന്നിവരാണ് തന്റെ ഹീറോസെന്ന് ചരമക്കുറിപ്പിൽ ചേർക്കണം,അഞ്ചു വയസ്സുകാരൻ ഗാരറ്റ് മത്തിയാസ് പറയുമ്പോൾ മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
തന്റെ മരണാന്തര ചടങ്ങുകൾ എങ്ങനെയാകണം,മരണക്കുറിപ്പുകളിൽ എന്ത് എഴുതണം ഇവയെ കുറിച്ചൊക്കെ മാതാപിതാക്കൾക്കും,സഹോദരങ്ങൾക്കും നിർദേശം നൽകിയ ശേഷമാണ് ആ അഞ്ചു വയസുകാരൻ മരണത്തിനു കീഴടങ്ങിയത്.
കുട്ടികൾക്ക് വരുന്ന പ്രത്യേക ക്യാൻസറായിരുന്നു അഞ്ചു വയസുകാരൻ ഗാരറ്റ് മത്തിയാസിന്.ഒൻപത് മാസമാണ് മത്തിയാസ് രോഗത്തിനോട് പടവെട്ടിയത്.
ഈ മാസം അഞ്ചിന് മരണത്തിനു കീഴടങ്ങും മുൻപ് തന്റെ എല്ലാ ആഗ്രഹങ്ങളും മാതാപിതാക്കൾക്ക് മുന്നിൽ അവൻ അറിയിച്ചു.മരണശേഷം മൃതശരീരം ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്. തോര്‍ എന്ന സൂപ്പര്‍ ഹീറോ മൂവിയില്‍ കണ്ടതുപോലെ സംസ്കാരമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗാരറ്റ് പറഞ്ഞു.
മരിക്കുമ്പോൾ തനിക്ക് അഞ്ച് ബൗൺസി ഹൗസസ് വേണമെന്നും,ഇനി ഒരു കുട്ടിക്കും ഈ രോഗം വരാതിരിക്കാൻ ക്യാൻസറിനെ തോൽപ്പിക്കണമെന്നും,അതിന് തനിക്കൊരു ഗുസ്തിക്കാരനാകണമെന്നാണ് ആഗ്രഹമെന്നും ഗാരറ്റ് പറഞ്ഞിരുന്നു.
39,000 ഡോളറാണ് സംഗാരറ്റിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് സംഭാവനയായി ലഭിച്ചത്.