ന്യൂഡൽഹി: കുമ്പസാര പീഡന കേസിൽ ഓർത്തോഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് അടിയന്തിരമായ് പരിഗണിയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് പ്രഥമ ദ്യഷ്ട്യാ ജാമ്യം സംബന്ധിച്ച തീരുമാനം കൈകൊള്ളാൻ സാധിയ്ക്കാത്ത കേസാണെന്ന് നിരിക്ഷിച്ചത്. വൈദികർ നൽകിയ ഹർജ്ജിയിൽ നാളെ സുപ്രീം കോടതി വാദം കേൾക്കും.
ഓർത്തോഡോക്സ് വൈദികർ ഉൾപ്പെട്ട പീഡന കേസ്സിൽ വൈദികൻ സോണി വർഗീസ് അണ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. യുവതി ബലാത്സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ല എന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ സോണി വർഗീസ് നൽകിയ ഹർജ്ജിയിലെ പ്രധാന വാദം. യുവതി നൽകിയ സത്യവാങ്മൂലത്തിലും ബലാത്സംഗ ആരോപണം ഇല്ല. അതുകൊണ്ട് പ്രാഥമിക മനുഷ്യാവകാശം അറസ്റ്റ് ചെയ്താൽ നിഷേധിയ്ക്കപ്പെടും എന്നും സത്യം ബോധ്യപ്പെടുത്താൻ ജാമ്യം അനുവദിയ്ക്കണം എന്നും ആയിരുന്നു ഹർജ്ജിയിലെ ഉള്ളടക്കം.
അഭിഭാഷകനായ കാർത്തിക അശോകനും രേഷ്മിതയും ആണ് വൈദികർക്കായ് ഹാജരായത്. പ്രഥമ ദ്യഷ്ട്യാ സങ്കീർണ്ണമാണ് ആരോപണം എന്നതിനാൽ വിശദമായി വാദം കേൾക്കാതെ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് പറഞ്ഞു. ഇന്ന് അടിയന്തിരമായി വാദം കേൾക്കണമെന്ന വൈദികരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. കേസിൽ നാളെ വിശദമായ് വാദം കേൾക്കും.
കുമ്പസാര പീഡനകേസിലുൾപ്പെട്ട വൈദികൻ ജെയ്സ് കെ ജോർജും തികളാഴ്ച സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.