തിരുവനന്തപുരം :പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമം . സംസ്ഥാന സെക്രട്ടറി ശ്യാംരാജ് ഉൾപ്പെടെ 15 ഓളം പേർക്ക് പരിക്കേറ്റു. വിശാൽ, ശ്യാം, സച്ചിൻ വധക്കേസുകൾ എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി മാർച്ച് സംഘടിപ്പിച്ചത്.
സെക്രട്ടേറിയറ്റിന് മുൻപിൽ പ്രവർത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് തടയുകയും തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
.പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
അഭിമന്യു വധക്കേസിലെ പ്രതികളെ പോലീസ് രക്ഷപെടുത്തുന്നുവെന്നും എ ബി വി പി ആരോപിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എ ബി വി പി ആവശ്യപ്പെട്ടു .