ന്യൂ ഡൽഹി : റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി നടത്തിയ ആരോപണത്തെ എതിർത്ത് പ്രധിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. ഫ്രാൻസുമായി നടത്തിയ ഇടപാടിന്റെ രേഖകൾ പറത്തുവിടാൻ കഴിയില്ല. 2008 ൽ എ കെ ആന്റണി ഒപ്പുവച്ച കരാറിൽ ഇത് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദി എൻ ഡി എ സർക്കാരോ താനോ അല്ല മറിച്ച് എ കെ ആന്റണിയാണെന്നും മന്ത്രി തുറന്നടിച്ചു.
എന്നാൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാറിൽ യാതൊരുവിധ നിബന്ധനകളും ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഫ്രഞ്ച് രാഷ്ട്രപതി തന്നോട് രഹസ്യമായി പറഞ്ഞതായി രാഹുൽ പറഞ്ഞിരുന്നു.
“ഫ്രഞ്ച് രാഷ്ട്രപതി രാഹുലിനോട് എന്താണ് പറഞ്ഞത് എന്ന് എനിക്കറിയില്ല ,പക്ഷെ ഈയിടെ ഒരു ദേശീയ മാധ്യമത്തിനുനൽകിയ അഭിമുഖം ഞാൻ കണ്ടിരുന്നു.ഇന്ത്യയുമായുള്ള റാഫേൽ കരാറിന്റെ വ്യാപാരസംബന്ധമായ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല എന്ന് അതിൽ അദ്ദേഹം വ്യക്തമായിപറയുന്നുണ്ട്” അതുകൊണ്ടുതന്നെ രാഹുൽഗാന്ധിപറയുന്നത് തീർത്തും അസംബന്ധമാണെന്നും മാത്രമല്ല ഇതിനൊന്നും യാതൊരു തെളിവുകളും രാഹുലിന്റെ കൈവശമില്ലെന്നും സീതാരാമൻ പറഞ്ഞു.