ബ്രസീലിയ: ബ്രസീലിയൻ ഫുട്ബോൾ ടീം കോച്ച് ടിറ്റെയുടെ കരാർ 2022 ലോകകപ്പ് വരെ നീട്ടി. ദീർഘകാല കരാർ നൽകുന്നതിലൂടെ ടിറ്റെയ്‌ക്ക് ടീമിനെ കൂടുതൽ മികവിലേക്ക് ഉയർത്താൻ സാധിക്കുമെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റൊബേറിയോ കബോക്ളൊ പറഞ്ഞു.
2016, ജൂണിൽ ചുമതലയേറ്റ ടിറ്റേയ്‌ക്ക് കീഴിൽ ബ്രസീൽ വൻ മുന്നേറ്റമാണ് നടത്തിയത്. ആത്മവിശ്വാസം തകർന്ന ടീമിനെ ഒൻപത് മത്സരങ്ങളിലെ തുടർ ജയങ്ങളിലൂടെ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെ മാറ്റി.
എന്നാൽ, ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചത് തിരിച്ചടിയായി. ടിറ്റെ തന്നെ കോച്ചായി തുടരണമെന്നായിരുന്നു ആരാധകരുടെയും ആവശ്യം.















