തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് മേഖലയില്‍ സിപിഎം നടത്തിയ നരനായാട്ടിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആര്.എസ്.എസ് ശ്രീകാര്യം ബസ്തി കാര്യവാഹ് രാജേഷിനെ സിപിഎമ്മുകാര്‍ അത്രിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
വീടിന് സമീപത്തെ കടയില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും ഓട്ടോയിലുമെത്തിയ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് രാജേഷിനെ ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ മണിക്കുട്ടന് രണ്ടു വട്ടം കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഗുണ്ടയാണ് .
രാജേഷിന്റെ കൈവെട്ടിമാറ്റി സമീപത്തെ പുരയിടത്തില്‍ എറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപിയും ആര്.എസ്.എസും മേഖലയില്‍ പിടിമുറുക്കിയതാണ് രാജേഷിന്റെ അരുംകൊലയിലേക്ക് നയിച്ചത്. പ്രദേശത്ത് ഏറെ ജനകീയനായിരുന്നു രാജേഷ്. രാജേഷിന്റെ പ്രവര്‍ത്തനം 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ നേടിക്കൊടുത്തിരുന്നു. സിപിഎം അനായാസം വിജയിച്ചിരുന്ന ഇടവക്കോട് വാര്‍ഡില്‍ ആദ്യമായി ബിജെപി രണ്ടാമതെത്തി. 48 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. ഇതെല്ലാം സിപിഎമ്മിനെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരുന്നു.