തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കാൻ വാഗ്ദാനങ്ങൾ നൽകിയ വൈദികൻ ജെയിംസ് എര്‍ത്തയിലിനെതിരെ സി എം ഐ സഭയുടെ നടപടി. സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് വാഗ്ദാനം നൽകിയതിനാണ് നടപടിയെടുത്തതെന്നാണ് സൂചന.
കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്നും, സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്ക് എര്‍ത്തയിലിനെ മാറ്റുകയും. കൂടാതെ ആശ്രമത്തിന്റെ പ്രയോര്‍, സ്കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഫാദർ ജെയിംസ് സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് കേസിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. പ്രതിഫലമായി 10 ഏക്കർ സ്ഥലവും ആവശ്യപ്പെടുന്ന സ്ഥലത്ത് മഠവും നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
ഇരുവരുടെയും സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതിനെ തുടർന്നാണ് ഫാദർ ജെയിംസിനെതിരെ സഭ നടപടിയെടുക്കാൻ തീരുമാനിച്ചത്. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ.എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.