കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ അന്വേഷണ സംഘം ഇന്ന് ഉജ്ജ്വയിനി ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ഉജ്ജ്വയിനി ബിഷപ്പിന് നൽകിയിരുന്നതായി കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. ഇതിനായി അന്വേഷണ സംഘം എംബസിയുടെ അനുമതി തേടും. ഇതിന് ശേഷമേ ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകൂ.
അതേസമയം, ഓർത്തഡോക്സ് സഭാ വൈദികർ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.