കൊച്ചി ; പ്രളയസമയത്ത് അണക്കെട്ടുകൾ തുറന്നു വിട്ടതിൽ വീഴ്ച്ചയുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കണമെന്ന് മാധവ് ഗാഡ്ഗിൽ.ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടായോ എന്ന് വിശദമായി പഠിക്കണം.
കേരളത്തിന്റെ പുനർനിർമാണം എന്ന വിഷയത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 33 ഡാമുകൾ ഒരുമിച്ച് തുറന്നു വിട്ടതിൽ അപാകതകൾ ഉള്ളതായി സൂചനകൾ ഉള്ളതായും മാധവ് ഗാഡ്ഗിൽ പറഞ്ഞു. ജല വിനിയോഗ വൈദഗ്ധ്യത്തിന്റെ അപാകത ഒറ്റനോട്ടത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു .
ഉദ്യോഗസ്ഥർ തീരുമാനിക്കുന്ന രീതി നടപ്പാക്കുക എന്നതിലുപരിയായി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങളാണ് നടപ്പാക്കേണ്ടത്.
ഒരു നാടിന്റെ സ്വത്വത്തെ കുറിച്ചറിയാവുന്ന നാട്ടുകാരെക്കൂടി ഉൾപ്പെടുത്തിയാകണം ആ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം നടന്ന മനുഷ്യ നിർമ്മാണങ്ങൾ വരുത്തിവച്ച നാഷനഷ്ട്ടങ്ങളുടെ കണക്കുകൾ ,താരതമ്യ പഠനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.