ന്യൂഡൽഹി ; സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതി വിധി ഇന്ന് . സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 377 മത് വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതിലാകും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയുക.
ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്ക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.150 വര്‍ഷത്തിലധികം പഴക്കമുള്ള 377 വകുപ്പ് എടുത്തുകളയണമെന്ന് നിയമകമ്മീഷന്റെ റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു.
പ്രമുഖ നര്ത്തകൻ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനിൽ മെഹ്റ തുടങ്ങിയവരാണ് സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി നൽകിയത്.
ഇതൊരു സമൂഹത്തിന്റെ പ്രശ്നമാണെന്നും സ്വവര്‍ഗരതി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സ്വവര്‍ഗ്ഗരതി ക്രിമിനൽ ക്രുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘടനകൾ വാദിച്ചു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.