കോട്ടയം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധർ ബിഷപ്പിന് മറ്റന്നാൾ നോട്ടീസ് നൽകും. ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചാകും നോട്ടീസ്. നാളെ ചേരുന്ന അന്വേഷണ സംഘത്തിന്റെ യോഗമാകും ഇത് സംബന്ധിച്ച നിർദ്ദേശം നൽകുക. ഏറ്റുമാനൂരിൽ വച്ചാകും ചോദ്യം ചെയ്യൽ എന്നാണ് സൂചന.
ബുധനാഴ്ച കൊച്ചിയില്‍ അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക.
അതേസമയം, തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. നിയമ നടപടിയുമായി സഹകരിക്കുന്നുണ്ട്. സഭക്കെതിരെ സമരം ചെയ്യുന്ന ചിലരാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും ബിഷപ്പ് വ്യക്തമാക്കി.
പൊലീസ് തന്നെ 9 മണിക്കൂർ ചോദ്യം ചെയ്തു. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതിൽ വൈരുദ്ധ്യമുണ്ട്. ആരു പറയുന്നതാണ് ശരിയെന്ന് പൊലീസ് അന്വേഷിച്ച് പറയട്ടെയെന്നും ബിഷപ്പ് പറഞ്ഞു.