feന്യൂഡൽഹി ; രാജ്യത്തെ 50 കോടി ജനങ്ങളെ മോദി കെയറിന്റെ കുടക്കീഴിൽ കൊണ്ടുവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരതിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയ്ക്ക് ജാർഖണ്ഡിലാണ് തുടക്കമിടുക.അതേ സമയം കേരളം, തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ല.
പദ്ധതിയുടെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനാണ് എന്ന വാദം നിരത്തിയാണ് നിർധനർക്കും,രോഗികൾക്കും കൈത്താങ്ങാകേണ്ട പദ്ധതിയെ പിണറായി സർക്കാർ മാറ്റിനിർത്തിയത്. പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകൾ ആയുഷ്മാൻ പദ്ധതിയുടെ ഭാഗമാണ്.
22 സംസ്ഥാനങ്ങളാണ് നിലവിൽ പദ്ധതിക്ക് സന്നദ്ധമാണെന്ന് അറയിച്ചിരിക്കുന്നത്. ധാരണപത്രത്തിൽ ഒപ്പ് വയ്ച്ചാൽ 120 കോടിയുടെ സഹായമായിരുന്നു കേരളത്തിനു ലഭിക്കുക.
രാജ്യത്തെ ഗുണഭോക്താക്കള്‍ക്കെല്ലാം കുടുംബത്തിന്റെ വിശദാംശങ്ങളടങ്ങിയ ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ കത്തുകള്‍ നേരിട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സാധാരണക്കാർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കിയാൽ അത് രാഷ്ട്രീയ നേട്ടത്തിനു ഇടനൽകുമെന്ന സങ്കുചിത മനോഭാവമാണ് പിണറായി സർക്കാർ പദ്ധതിയിൽ നിന്നും മാറി നിൽക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടു മാത്രമുള്ളവര്‍, പട്ടികവിഭാഗക്കാര്‍, 16-59 പ്രായവിഭാഗത്തിലുള്ള പുരുഷന്മാര് ഇല്ലാത്ത കുടുംബങ്ങള്‍, ഭൂരഹിതര്‍, സ്ഥിരവരുമാനമില്ലാത്ത തൊഴിലാളികള്‍ തുടങ്ങിയവരാണ് ഗ്രാമങ്ങളിൽ നിന്നും പദ്ധതി ആനുകൂല്യം ലഭിക്കാൻ അർഹരായവർ.
വീട്ടുജോലിക്കാര്‍, വഴിയോരക്കച്ചവടക്കാര്‍, ചപ്പുചവര്‍ ശേഖരിക്കുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍, പ്ലമര്‍, പെയിന്റര്‍, ഇലക്ട്രിഷന്‍, വെല്‍ഡര്‍, ഡ്രൈവര്‍, ഡ്രൈവറുടെ സഹായി, റിക്ഷാക്കാര്‍, ശിപായി, വെയിറ്റര്‍, കടകളിലെ തൊഴിലാളികള്‍, കാവല്‍ജോലിക്കാര്‍, യാചകര്‍ തുടങ്ങിയവരാണ് നഗരങ്ങളിലെ ഗുണഭോക്താക്കള്‍ .
50 കോടി ജനങ്ങളെ സുരക്ഷയുടെ കുടക്കീഴിൽ നിർത്തുന്ന മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ ദി ലാൻസറ്റ് അഭിപ്രായപ്പെട്ടിരുന്നു.
ആരോഗ്യഭാരതം എന്ന ലക്ഷ്യത്തിനായി ചുവട് വച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വൻ സാമ്പത്തിക ചിലവ് വരുന്ന ചികിത്സകൾ പോലും സാധാരണക്കാർക്ക് പ്രാപ്യമാകുന്ന നീക്കത്തിനാണ് ഇതിലൂടെ മോദി സർക്കാർ തുടക്കമിട്ടതെന്നും ലാൻസറ്റ് ആർട്ടിക്കിളിൽ പറയുന്നു.