ആരോഗ്യം, ഭക്ഷണം, വെള്ളം, ഊർജം, ഗ്ലോബൽ ഹൈസ്കൂൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട നൂതനവും സുസ്ഥിരവുമായ കണ്ടെത്തലുകൾക്കും പ്രവർത്തനങ്ങൾക്കുമാണ് സമ്മാനങ്ങൾ നൽകിയത്.സൗരോർജ പദ്ധതിയിലൂടെ സ്കൂളിലെ ഊർജ ഉപയോഗത്തിന്റെ 23 ശതമാനം ലഭിക്കുകയും 20,000 ത്തോളം പാവപ്പെട്ടവർക്ക് ഊർജലഭ്യത ഉറപ്പാക്കുകയും ചെയ്ത ഇന്ത്യൻ വിദ്യാലയമായ സെക്മോളാണ് തെക്കൻ ഏഷ്യ മേഖലയിൽ സമ്മാനം നേടിയത്ത്.ഗ്ലോബൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ പരിസരത്ത് നടപ്പാക്കിയ സുസ്ഥിര പദ്ധതികൾക്കാണ് പുരസ്കാരം ലഭിച്ചത്. 22 ലക്ഷം ദിർഹമാണ് വിജയികൾക്കുള്ള സമ്മാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സ്റ്റേറ്റ് മന്ത്രിയും മസ്ദാർ ചെയർമാനുമായ സുൽത്താൻ അൽ ജാബർ എന്നിവർ വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു.